Posts

അവസാന ഓവറിലെ ലാസ്റ്റ് ബോൾ

അവസാന ഓവറിലെ ലാസ്റ്റ് ബോൾ .......... ....   ........  ...... ...... ചുവന്ന ആകാശത്ത് വട്ടമിട്ടു പറക്കുന്നൊരു പക്ഷി.പച്ചപ്പുല്ലുകൾ കറുത്ത് തുടങ്ങുന്ന ഭൂമി. കുറ്റിച്ചെടികളും ചെറുപുൽ തകിടികളും വകഞ്ഞുമാറ്റുന്ന പതിഞ്ഞ സ്വരങ്ങൾ.ഉയർന്നു പൊങ്ങുന്ന ചില കുരുന്നു പ്രാണികൾ. "അടുത്ത ടൂർണമെന്റിന് ഞമ്മക്ക് റൈഹാനെയും കൊണ്ടോവണം" കൂട്ടത്തിലെ വല്ലപ്പോഴും വരുന്നൊരു  തലമൂത്ത നേതാവാണത്. കാലുപോറിയ തൊട്ടാവാടി പിഴുതെറിഞ്ഞുകൊണ്ട് തൊരപ്പൻ ഇർഷാദ് ..! ""അവന് ഇടക്കെപ്പോഴെങ്കിലുമുള്ള  ഫോം ആവലാണ്" അലക്കുകല്ലുവാണ്ട നീലനിറത്തിലുള്ള ഗൾഫ് ബനിയൻ, അടിഭാഗം കൊളുത്തിക്കീറിയ ചുവന്ന പുള്ളിത്തുണി.കയ്യിൽ കറുത്ത സ്റ്റിക്കറൊട്ടിച്ച  റീബോക്ക് ബാറ്റ്‌.പുറകിലൂടെ വന്ന റൈഹാൻ ബാറ്റുകൊണ്ട്  ഉണക്കയിലകളെ പതിയെ തലോടി. ടൂർണമെന്റുകളിൽ കളിക്കുന്നവർക്ക് ഗ്രൗണ്ട് ഫീസിലേക്കൊരു വിഹിതമുണ്ട്‌.കയ്യിലിരിക്കുന്ന ഈ ബാറ്റിന് പിരിവിടുമ്പോൾ  ഒരാഴ്ചത്തേക്ക് ഗ്രൗണ്ടിലേക്ക്  വന്നിട്ടില്ല റൈഹാൻ. ആഗ്രഹമില്ലാഞ്ഞിട്ടല്ല.പേര് കേട്ട തറവാട്ടുകാരാണ്.പശ്ചിമേഷ്യൻ പ്രവാസത്തിന്റെ തിളക്കമേറിയ കാലമാണ്.പനങ്കുരു വിറ്റുപോലും പണമുണ്ടാക്കാ

കാലം ഖൽബിലോതിയ കഥ...

കാലം ഖൽബിലോതിയ കഥ... കാലം കള പറിച്ച വരണ്ട മരുഭൂമിയിൽനിന്ന് പച്ചപ്പിന്റെ പുതുനാമ്പിലേക് ഒരിളം തെന്നലിന്റെ കൈപിടിച്ച്  ഞാനിതാ പെയ്തുപോയ ഏതോ മഴയുടെ കണ്ണീര് പറ്റിയ  ഒറ്റ മഷിത്തണ്ടിന്റെ ഇതളിൽ തലോടി മണ്ണിലേക്ക്. കരിഞ്ഞുണങ്ങിയ ഭൂതകാല സ്വപ്നങ്ങളിൽ നെരിപ്പോട് പോലെ പിന്നീടെന്നും എരിഞ്ഞു തീരുന്ന പുതിയ മുഖങ്ങളുടെ കഥ പറയാൻ  പഴയ മലബാർ പ്രവാസത്തിന്റ  പിന്നാമ്പുറങ്ങളിലേക്ക്. "കുഞ്ഞിത്തവളെ വെള്ളം താ,  കുണ്ടം കുളത്തിലെ വെള്ളം താ.. " അക്ബറിന്റെ വക്കുപൊട്ടിയ സ്ലൈറ്റിലെ എഴുതിപ്പോയ അക്ഷരങ്ങളിൽ പ്രതീക്ഷയോടെ ചേർത്ത് വെക്കുന്ന കുഞ്ഞിളം കയ്യിന്റെ നനവ് പടരുന്നുണ്ടായിരുന്നു. തടി കഷണങ്ങൾ അരികുവെച്ച തന്റെ കുഞ്ഞു സ്ലൈറ്റിലേക്  ഉറവ വെട്ടാൻ  അറബിക്കടലിനക്കരേക്ക് പറന്നുപോയ  ഉപ്പയെ അവന് അറിയില്ല. കൂട്ടുകുടുംബത്തിന്റെ ഗൃഹാതുരത്വത്തിനുമേൽ  ഏപ്പോഴൊക്കെയോ പെയ്തൊഴിയുന്ന ഉമ്മയുടെ കണ്ണീര് മാത്രം അറിയാം.. പായലിനൊപ്പം ഇടതൂർന്നു വളരുന്ന മഷിത്തണ്ടുകളും കുണ്ടം കുളത്തിലെ തവളയുമല്ല ലോകത്തിന്റെ നാൾവഴികളിലേക്ക് തന്നെ ചാല് കീറി നയിക്കുന്നതെന്ന് അറിയാത്ത കാലം. അന്നവനും കൊതിച്ചിരുന്നത് ഒരു മടിത്തട്ടായിരുന്നു.കുസൃ
world cup 2019 (prediction) eng vs india newz vs ausies eng vs newzlnd englnd win. (Prediction made on:june 2, 2019)

ഒരു കുഞ്ഞു നോമ്പോർമ്മ

ഒരു കുഞ്ഞു നോമ്പോർമ്മ ......................... "നവയ്‌തു സൗമഗദിൻ..." ഈരടികൾ ഏറ്റുചൊല്ലുന്ന കിഴക്കൻ ചക്രവാളത്തിലെ വെള്ളകീറി തുടങ്ങുന്ന തണുപ്പുള്ള പ്രഭാതം. കുളിര് അരിച്ചിറങ്ങുന്ന ഓട്മേഞ്ഞ മേൽക്കൂരയ്ക്കു  താഴെ മൂടിപ്പുതച്ചു ഉറങ്ങുമ്പോൾ സ്നേഹത്തലോടലന്ന്   തൊട്ടുണർത്തും.മരക്കോണി ഇറങ്ങിയോടി പുറത്തെ ടാപ്പിലെ ഒരു കൈക്കുമ്പിൾ പച്ചവെള്ളത്തിൽ മുഖം കഴുകി തിരിഞ്ഞോടും. നെയിട്ട് പിച്ചിപ്പരത്തിയ പത്തിരി പാത്രത്തിന്റെ മധുരം മൈസൂർ പഴം കൂട്ടി നുകരും. മധുരമുള്ള സുലൈമാനിക്കൊപ്പം വല്ലിമ്മ  ഓതിവെച്ച യാസീന്റെ വരിയിലേക്ക് ചൂണ്ടുവിരലൂന്നി അവസാനത്തെ വിളി വിളിക്കും."ബാങ്ക് കൊടുക്കാനായിട്ടോ!!" പുറത്തൊരു പൂവൻ കോഴി കൂവും. പള്ളിമിനാരങ്ങൾ സുബഹി ബാങ്ക് ഏറ്റുവിളിച്ച് ദൂരേക്ക് ദൂരേക്ക് മാഞ്ഞു പോവും. തണുപ്പ് തപസ്സു ചെയ്യുന്ന സുബ്ഹിയുടെ നേരത്ത് സാത്താൻ മൂടിപ്പുതപ്പിച്ചുറക്കാൻ തുടങ്ങും. സാത്താനെ ഓട്ടി  ഓടിച്ച് വല്ലിപ്പ മഞ്ഞു തുള്ളികൾ കാലിൽ ഉമ്മ വെക്കുന്ന വയൽ വരമ്പിലൂടെ പള്ളിയിലേക്ക് കൈപിടിച്ചു നടത്തും. ഔളിൻ വെള്ളത്തിലെ  തണുപ്പിൽ സ്ഫുടം ചെയ്ത ശരീരം മിഹ്റാബിന്റെ കോണിൽ ചുരുണ്ടു കൂടി ഇമാമി

കണ്ണീര് ഊട്ടുന്ന ഉളുഹിയ്യത്.

കണ്ണീര് ഊട്ടുന്ന ഉളുഹിയ്യത്. ......... "അള്ളാഹു അക്ബർ, അള്ളാഹു അക്ബർ, ലാഇലാഹ ഇല്ലള്ളാഹു അള്ളാഹു അക്ബർ, അള്ളാഹു അക്ബർ വലില്ലാഹിൽ ഹംദ് " നീലാകാശ ചെരുവിലന്ന്  വലിയപെരുന്നാളിന്റ പാല്പുഞ്ചിരിയാണ്. മാലോകരൊക്കെയും മൈലാഞ്ചി ചോപ്പണിഞ്ഞ രാവിൽ വറ്റിവരണ്ട തേക്കിൻ കാടിനു ചാരെ പൊട്ടിയ ആദ്യത്തെ  മത്താപ്പിന്റെ തീപ്പൊരിയിൽ നനഞ്ഞു പോയിരുന്നു ജാബിറിന്റെ കവിളും ഉമ്മ സഫിയയുടെ  നിസ്കാരപ്പായയും . "നാഥാ ഇന്റെ കുട്ട്യാൾക്കും എല്ലാരിം പോലെ ഒരു കഷ്ണം തുണി എടുത്തു കൊടുക്കാൻ ഞങ്ങൾക്ക് കഴിവില്ലാതെ പോയല്ലോ!!" ഇരുകൈകളും സൃഷ്ടാവിലേക്ക് അർപ്പിച്ച  ഉമ്മയുടെ അടക്കിപ്പിടിച്ച തേങ്ങൽ വിജനമായ പുരയിടത്തെ തഴുകിപ്പോയ പെരുന്നാൾ കാറ്റിന്റെ കുളിര് ചോർത്തി പറന്നു. ഇരുൾ പരന്നു തുടങ്ങിയ അരണ്ട വെളിച്ചത്തിൽ ഇരു കൈകളിൽ താങ്ങിയ ശിരസ്സുമായി വെയിൽ കാഞ്ഞ് നിറം മങ്ങിയ ഉമ്മറത്തെ  ഫൈബർ കസേരയുടെ  പുറകിലെ ഇരട്ട കാലിൽ എല്ലാ ഭാരവും സമർപ്പിച്ച് തക്ബീർ ധ്വനികൾക്കൊപ്പം മിടിക്കുന്ന ഹൃദയത്തിന് ചെവിയോർക്കുകയാണ് ജാബിർ.  "ഡാ ജാബിറേ അന്റെ പെരുന്നാൾ കുപ്പായത്തിന്റെ കളർ എന്താ.ഇജ് എവിടുന്നാ ഡ്രസ്സ്‌ എടുത്തേ !! "

എന്റെ പ്രണയ ലേഖനം

അനന്തമായ ആകാശത്തിന് കീഴിൽ മറ്റെന്തിനെക്കാളും നീ  എനിക്കേറെ പ്രിയപ്പെട്ടവൾ.ഞാനിന്നുമോർക്കുന്നു നീ എന്റെ മിഴികളിലുദിച്ച ആ രാത്രി.കൂരിരുട്ടിൽ പൂർണ്ണ ചന്ദ്രന്റെ പ്രകാശമേറ്റ്  തിളങ്ങുന്ന റോസാപ്പൂ പോലെ വെട്ടിത്തിളങ്ങുന്ന കറുത്ത പർദ്ദക്ക് മുകളിൽ ചുവന്ന ഹിജാബ് ധരിച്ച നിന്റെയാ മുഖം, ഋതുഭേദങ്ങളിൽ കാലമിനി എത്രെയൊക്കെ ഗുൽമോഹറുകൾ മാറ്റിവരച്ചാലും വെണ്ണക്കൽ ശില്പമായ് അതെന്നുമെന്റെ   മിഴികളിലൊരു നക്ഷത്രമാണ്. നമ്മളൊന്നാവുന്ന നിമിഷം ലോകം നമുക്ക്  മാത്രമായി ചുരുങ്ങും.ആകാശഭൂമികളിൽ  നമുക്ക് മാത്രമായ് വേനലും വർഷവും പെയ്യും.സൂര്യചന്ദ്രാദികൾ നമുക്ക് മാത്രമായ് ഉണരും .വസന്തവും  ശിശിരവും  ഗ്രീഷ്മവും ശരത്കാലവും  നമുക്ക് മാത്രമായ് പൂവിടും.നിന്റെ രക്തത്തിലെ ഓരോ അണുവിലും എന്നോടുള്ള പ്രണയം പൂത്തുനിൽക്കുന്ന ആ വസന്തമാണെന്റെ സ്വപ്നം. നീലക്കടലാഴങ്ങളിലെ പവിഴപ്പുറ്റുകളിൽ ഞാൻ കണ്ടെടുത്ത എന്റെ പ്രിയപ്പെട്ടവളെ നീയെനിക്ക് എന്നുമൊരു നിത്യവസന്തമാണ്. "നീ എനിക്കുള്ളതാണ് ഞാൻ നിനക്കുള്ളതാണ് നമ്മളെന്നും ഒന്നാണ് " M@nU

നിയ

Image
ഇത് ഒരു പ്രണയ കഥ... ആധുനികതയുടെ അതിപ്രസരങ്ങളുടെ ആരംഭകാലം.സാമൂഹിക മാധ്യമങ്ങളും മൊബൈൽ ഫോണുകളും വിപണിയിലേകെത്തി തുടങ്ങുന്ന സമയം."ഓർക്കൂട്ട് "കൗമാരക്കാർക്കിടയിൽ സജീവമായിരുന്നു.മുഖപുസ്തകം പിച്ചവെക്കാൻ തുടങ്ങുന്നു.. അവൻ (സാങ്കല്പികതയുടെ അക്ഷരക്കൂടുകളിൽ നിന്നെടുക്കുന്നൊരു പേരുകൊണ്ട് പോലും ആ നാമം കളങ്കപ്പെടുത്താൻ ഈ  തൂലികക്ക് ശക്തിപോര.)ഡിഗ്രി പഠിക്കുന്ന കാലം.ആധുനികതയിലേക് കടന്നുവരാൻ സാഹചര്യങ്ങൾ അനുകൂലമല്ലാത്ത ഏകാന്തതകളിലൊരു പ്രണയം കണ്ട യൗവനം.സുഹൃത് വലയങ്ങളിൽ താല്പര്യമില്ലാത്ത മനോഭാവം.ആ ജീവിത താളുകളിലേക്കുള്ള യാത്രയാണിത്.... ഇഷ്ടമാ മനസ്സിൽ ആദ്യമായ് മൊട്ടിടുന്നത് ഡിഗ്രി കാലയളവിലാണ്.ജീവിതത്തിന്റെ പുറമ്പോക്കിൽ എല്ലാത്തിനോടും മുഖം തിരിക്കുന്ന അവന്റെ ആത്മാവിൽ  അനുകമ്പയുടെ വിത്തുപാകിയ അദ്ധ്യാപിക. ആ സാമിപ്യവും ക്ലാസുകളും അവനിലൊരു പുത്തൻ അനുഭവമായിരുന്നു.അവരിലേക്കുള്ള വഴികളാണ് ഇന്റർനെറ്റ്‌ കഫെയുടെ പലകക്കൂടുകളിലവസാനിച്ചത് .സാമൂഹ്യ മാദ്യമങ്ങളിലേക്കുള്ള അവന്റെ ജാലകം തുറക്കപ്പെടുന്നതവിടെയാണ്.പിന്നീട് ആധുനിക വിദ്യാഭ്യാസത്തിൽ കമ്പ്യൂട്ടറിന്റെ പ്രദാന്യം അഹോരാത്രം ഉത്ബോധിപ്പിച്ചു